Followers

Friday 25 February 2011

പ്രവാസി വോട്ട് അപ്പ്ളിക്കെഷേന്‍ ഫോം

പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരും ഇന്ത്യയുടെ പുറത്തു താമസക്കാരും മറ്റു രാജ്യത്ത് പൌര്വതം ഇല്ലാത്തവരും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവരും ആയ എല്ലാവര്‍ക്കും ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു വോട്ട് ചെയ്യാം,

പാസ്പോര്‍ട്ടില്‍ ഇതു താമസ സ്ഥലമാണോ കാണിച്ചിട്ടുള്ളത് അവിടത്തെ ഇല ക്ട്രല്‍ ഓഫീസര്‍ക്ക് നേരിട്ടോ തപ്പാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തപ്പാല്‍ അയക്കേണ്ട അഡ്രസ്‌ എന്നിവ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്.
ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ,പാസ്പോര്‍ട്ട്‌ കോപ്പി (വിസ പേജ് അടക്കം ) എന്നിവ അപേക്ഷ ഫോമിന്‍റെ കൂടെ വെക്കേണ്ടതാണ്,നേരിട്ടാണ് അപേക്ഷ നല്‍കുന്നത് എങ്കില്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്‌(വെരിഫൈ ചെയ്തു അപ്പോള്‍ തന്നെ തിരിച്ചു നല്‍കും),തപ്പാല്‍ വഴി ആണെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ട്‌ കോപ്പി എന്നിവ കൂടെ വേണം.

അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പാസ്പോര്‍ട്ടുമായി ചെന്ന് വോട്ട് ചെയ്യാവുന്നതാണ്. ഫോം, തപ്പാല്‍ അയക്കേണ്ട അഡ്രസ്‌ എന്നിവ താഴെ  കൊടുത്ത  ലിങ്കില്‍  നിന്നും  ഡൌണ്‍ലോഡ്  ചെയ്യുക.
https://docs.google.com/leaf?id=0B6YepUl7BS04MmE3ZDEyMzAtYzhhYi00Mzc0LWJhNDktOWRkNWYzZjY1NDdk&hl=en

കൂടുതല്‍ വിവരങ്ങള്‍ക്ക്.

http://www.ceo.kerala.gov.in/home.html;jsessionid=B3856D7CECA70D0BDE7537872148A0FB


നാട്ടിലുല്ലവരാനെങ്ങില്‍ ഇതിലുള്ള 6A ഫോം പ്രിന്‍റ്റ്‌ എടുത്തു പൂരിപ്പിച്ചു, വൈറ്റ് ബാക്ക് രൌണ്ടുള്ള പാസ്പോര്‍ട്ട്‌ സൈസ് ഫോടോവും ഒട്ടിച്ചു വിസ പേജ് അടക്കമുള്ള പാസ്പോര്‍ട്ടിന്റെ കോപ്പിയും അറ്റാച്ച് ചെയ്തു കൊടുക്കുക. 6A ഫോര്‍മിന്റെ 5 ) മത്തെ പേജ്  ഫില്‍ ചെയ്യേണ്ടതില്ല അത് ഒഫീഷ്യല്‍ യുസിനുല്ലതാണ്. അതിന്റെ പാതി ഓഫീസര്‍ സൈന്‍ ചെയ്തു നമുക്ക് തരും. ഒറിജിനല്‍ പാസ്പോര്‍ട്ട് ഹാജരാക്കണം, കൂട്ടത്തില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ഒരു താമസ സര്‍ടിഫിക്കറ്റ് കൂടി സംഘടിപ്പിച്ചാല്‍ വളരെ നല്ലത്.

Monday 21 February 2011

"ഇസ്ലാമിക വിപ്ലവമല്ല" മറിച്ചു "ജനാതിപത്യ വിപ്ലാമമാണ്".

ഇന്നലെ എനിക്ക് സലഫി മന്ഹജ് എന്ന സൈറ്റില്‍ നിന്നുമുള്ള ഒരു "ഫതവ" അയച്ചു കിട്ടി. അറബ് ലോകത്തെ സംബവവികസങ്ങളെ വിലയിരുത്തുന്ന രാഷ്ട്രീയ ഫതവ.!!!.
 
പണ്ടിതന്മാരോട് നാം കാണിക്കേണ്ട ബഹുമാനാധരവുകള്‍ പരമാവധി സൂക്ഷിച്ചുകൊണ്ട്‌ ചില കാര്യങ്ങള്‍ പറയട്ടെ. അറബ് ലോകത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റവുമായി ബന്തപ്പെട്ടു, സലഫി ചിന്താ സരണിയിലെ ചെറുതും വലുതുമായ സകലരും പ്രകടിപ്പിച്ച വീക്ഷണത്തിലെ പിഴവുകള്‍ അവര്‍ എത്രയും പെട്ടന്ന് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. കാര്യങ്ങളെ വിലയിരുത്തുന്നതില്‍ ഒന്നാം ദിവസം തെറ്റ് പറ്റിയാല്‍ പിന്നെ അത് തിരുത്തുന്നതിനുള്ള അഭിമാന പ്രശ്നമാണല്ലോ നമ്മുടെ എല്ലാ മത സംഘടനകളുടെയും ഇന്നത്തെ കടുംപിടുത്തത്തിന്റെ കാരണം. വിശിഷ്യ കേരളത്തിലെ മത സംഘടനകളുടെ അടിസ്ഥാന രാസമിശ്രിതം "അഭിമാന പ്രശ്നമാണ്".
 
സലഫികള്‍ പുതിയ സംഭവ വികാസങ്ങളെ വിലയിരുത്തുന്നതിലെ ഒന്നാമത്തെ പ്രശ്നം അവര്‍ ഈ ജനകീയ മാറ്റങ്ങളെ "ഇസ്ലാമിക വിപ്ലമായി" തെറ്റിദ്ധരിച്ചിരിക്കുന്ന എന്നതാണ്. തുനിശ്യയിലും ഇജിപ്ടിലും ഇപ്പോള്‍ ലിബിയ, യെമെന്‍ എന്നീ രാജ്യങ്ങളിലും നടക്കുന്ന സമരങ്ങള്‍ രാജ്യത്തിന്റെ സ്വതന്ത്രത്തിന്നും ജനതിപത്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ സമരമാണ്. ഇന്ത്യ ബ്രിട്ടിഷ്കര്‍ക്കെതിരെയും, കമ്യുണിസ്റ്റ് ഏകാതിപതികള്കെതിരെ  90 കളുടെ തുടക്കത്തില്‍ അതാതു നാട്ടിലെ ജനങ്ങള്‍ നടത്തിയ സമരങ്ങളുടെയും സ്വഭാവമാണ് ഈ സമരങ്ങല്‍ക്കുള്ളത്. ഇതിനെ മത-പരമായ വീക്ഷണ കോണിലൂടെ കണ്ടു വിലയിരുത്തുന്നത് ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ ആണും പെണ്ണും ഇടകലര്‍ന്നു സമരം നടത്തി എന്ന് വിലയിരുത്തുന്നതിന്നു തുല്യമാകും!!!. അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് 50 വര്ഷം മുമ്പ് ലോകത്തിന്റെ മാറ്റു ഭാഗങ്ങളില്‍ നടന്ന കാര്യമാണ്. ഇത്രയും കാലം അറബ് ലോകത്തെ പൊതു വേദികള്‍ ഒന്നടങ്ങാം വന്ജിക്കുകയായിരുന്നു. രാഷ്ട്രീയ സാമ്രാജ്യത്ത ശക്തികള്‍ നാടുവിടുമ്പോള്‍ പ്രച്ഛന്ന അധിനിവേശത്തിന്റെ രാജ-ഭരണ വഴികളിലൂടെ നീണ്ട 50 വര്ഷം അറബ് ലോകം സന്ചെരിക്കേണ്ടി വന്നു.
 
മത സംഘടനകളുടെ നടപ്പ് ഭാഷയില്‍ ഇപ്പോള്‍ അവിടങ്ങളില്‍ നടക്കുന്നത് ജനതിപത്യത്തിന്നു വേണ്ടിയുള്ള "രാഷ്ട്രീയ" സമരങ്ങളെ ആവുന്നുള്ളൂ. അതില്‍ സ്ത്രീകളും കുട്ടികളും കമ്യുനിസ്ടുകളും ക്രിസ്ത്യാനികളും സലഫിയും ഇഖ്വനിയും പങ്ങേടുക്കുന്നുട്. എന്നാല്‍ പെടുന്നന്നെ ഈ രാഷ്ട്രീയ സംഭവ വികാസങ്ങളെ മത വിഷയമാക്കി പരിവര്‍ത്തിച്ചു ഒരു "സലഫി മന്ഹജ്" പുറപ്പെടുവിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതിന്റെ ഗുട്ടന്‍സ് മറ്റു ചില ഘടങ്ങങ്ങളിലാണ്‌ കിടക്കുന്നത്. അറബ് ലോകത്ത് രാജ-ഭരണം പോയി ജനാതിപത്യം വന്നാല്‍ പിന്നെ യുള്ള ഇഖവാന്റെ ആശയം പങ്കിടുന്ന സ്ന്ഘടനകളും പ്രസ്തനങ്ങലുമാണ്. അത്തരം പ്രസ്ഥാനങ്ങളുടെ ജനകീയ അടിത്തറയും കെട്ടുറപ്പും "പണ്ഡിത" സംഘടന എന്ന ബാനറും തൂക്കി ഭാരനാതികരികളുടെ കണ്ണിലുണ്ണികളായവര്‍ക്കില്ല. സ്വെച്ചതിപതി പോയാല്‍ ഇഖ്വാന്‍ വരുമല്ലോ എന്ന പേടി!!!.
 
ഇന്ത്യയില്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും അവിടുത്തെ മത സംഘടനകള്‍ സമാന മായ ഒരു പ്രതിസന്തിയില്‍ കൂടെ കടന്നു പോയിരുന്നു. അന്നേ വരെ രാഷ്ട്രീയം മതത്തിനു പുറത്താക്കിയവര്‍, പച്ചയായ രാഷ്ട്രീയം പറഞ്ഞു തെരുവിലിറങ്ങി. രാഷ്ട്രീയം എന്ന് പറഞ്ഞു ഇന്നേ വരെ BJP യുടെ പോരായ്മ വിശദീകരിക്കാന്‍ യോഗം ചേരാത്ത അവര്‍ പൊതുയോഗം സങ്ങടിപ്പിച്ചു. കോഴിക്കോട് മൈതാനിയില്‍ മത-പണ്ടിതല്‍ വേദിയില്‍ അണി നിരന്നു. കബര്‍ സിയാറത്ത്‌ ചര്‍ച്ച ചെയ്യാനല്ല; ജമാതിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍.!!!
 
രണ്ടാമത്തെ വിഷയം. ഈ തിരമാലകളെ തടയാന്‍ അറബ് ലോകത്തെ അവശേഷിക്കുന്ന പാവകള്‍ വേലികെട്ടി തുടങ്ങിയ കഥയാണ്. കുവൈത്ത് സംഗം ചേരല്‍ നിയമവിരുദ്ധമായി പ്രക്യാപിച്ചു. ചില അറബ് രാജ്യങ്ങള്‍ പൌരന്മാര്‍ക്ക് പണം കോടുത്തു തുടങ്ങി എന്നും കേള്‍ക്കുന്നു. വേറെ ചിലര്‍ ഫുട്ബോളാണ് വിപ്ലവ വിരുദ്ധ ക്യാപ്സുള്‍. മറ്റൊരു രാജ്യം രാജാവിന്നു ജയ് വിളിച്ചു ഒരുപറ്റം ആളുകളെ കോണ്ടു പ്രകടനവും നടത്തിച്ചു. ലിബിയയില്‍ മകന്‍ ഗദ്ദാഫി ഇന്നലെ പറഞ്ഞത് എന്റെ കയ്യിലെ അവസാന ബുള്ളെറ്റ് വരെ ഞാന്‍ സമരക്കര്കെതിരെ പ്രയോഗിക്കും എന്നാണ്. അച്ഛന്‍ ഗദ്ദാഫി നാടുവിട്ട കോലമാണ്. ഇവരൊക്കെ മനസ്സിലാക്കാന്‍ പാടുപെടുന്ന കാര്യമാണ് പ്രധാനം. ദശാബ്ദങ്ങളായി അമേരിക്കന്‍ സാമ്രാജ്യത്ത്വം നിരന്തരം അട്ടിമര്‍ക്ക് ശ്രമിച്ച നാടാണ്‌ ലിബിയ. അമേരിക്കക്ക് സാധിക്കാത്തതാണ് സ്വന്തം അറബ് ജനത നേടി എടുക്കുന്നത്. ദശബ്ധങ്ങളായി നിശബ്ദരക്കപെട്ട ഒരു ജനത ശബ്ദത്തിന്റെ ശക്തി മനസ്സിലാക്കി സ്വെച്ചതിപതികല്കെതിരെ തിരിയുമ്പോള്‍, മത പണ്ഡിതര്‍ "നേതൃത്വത്തെ അനുസരിക്കല്‍ വാജിപാണ്" എന്ന ഫതവയല്ല കൊടുക്കേണ്ടത്. പൊതു ജനത്തിന്റെ മുന്നില്‍ നിന്നു അവരുടെ ശബ്ദത്തെ കാലങ്ങള്‍ക്കും കതങ്ങല്‍ക്കുമാപ്പുരം പ്രതിധ്വനിപ്പിക്കുകയാണ് വേണ്ടത്.
 
മത-പണ്ഡിതരുടെ മൂനാമത്തെ വിമര്‍ശനം. ഇപ്പോഴത്തെ സമരം "ഒറ്റ നേത്രുത്വമില്ലാത്ത" താണ് എന്നാണ്. ഇജിപ്റിനെ സിവില്‍ വരില്‍ നിന്നും രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രര്‍ത്തികുകയും ചെയ്യുന്നുട് ഫത്‌വ. കഴിഞ്ഞ നാലര പതിറ്റാണ്ട് കാലം അവിടെ നടന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വവും പ്രവരര്‍ത്ത്തകരും വിശിഷ്യ ഇജിപ്ത്യന്‍ ജനത മുഴുവനായും അനുഭവിച്ച പ്രശ്നങ്ങളിലോന്നില്ലും ഒരു ഫത്‌വയും ഇല്ലായിരുന്നു. ശരീരം ഒന്നിച്ചാല്‍ ശരിയാവില്ലെന്നും തഹരീര്‍ മൈതാനത്ത് കൂടിയവര് ആശയമാണ് ആദ്യം ഒന്നികെണ്ടെതെന്നും ഉപദേശം.!!! അതായതു അവിടെ കൂടിയ കമ്യുണിസ്റ്റ് കാരും ക്രിസ്ത്യാനികളും ഇഖ്വനികളും എല്ലാവരും ഒരൊറ്റ ആശയക്കാരാവനം എന്നിട്ട് മതി ജനാതിപത്യം. അല്ല പണ്ഡിതരെ, ജനാതിപത്യം പ്രസക്തമാവുന്നത് തന്നെ വിവിധ ആശയക്കാര്‍ ഉണ്ടാവുന്ബോഴല്ലേ?. ആലെങ്ങിലും ഒരു രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയുള്ള സമരത്തില്‍ എല്ലാവരും സലഫി മന്ഹെജു പോട്ടെ ഇസ്ലാം തന്നെ സ്വീകരിച്ചവരകണം എന്ന പാഠം പ്രവാചകന്റെ കാലത്ത് വരെ പാലിചിരുന്നില്ലല്ലോ. മദീന ഭരണം പ്രവാചകന്‍ ഏറ്റെടുത്തത് വെറും മുസ്ലിങ്ങളുടെ സഹായത്താല്‍ അല്ല എന്നല്ലേ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌!!!. മക്കം ഫതഹും അങ്ങിനെ തന്നെ ആല്ലേ.!!!
 
ഇഖ്വനും ജമാഅത്തെ ഇസ്ലാമിയും ഇടപെട്ടു എന്നതിന്റെ പേരില്‍ സാമൂഹിക മാറ്റത്തില്‍ നിന്നും പിന്തിരിഞ്ഞു പോയാല്‍ ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ് എന്ന് പറഞ്ഞവര്‍ക്ക് പിന്നീട് ഉണ്ടായ ഗതി വരും. കാലം മാറുകയാണ്‌. ആ മാറ്റം സലഫി മന്ഹജിലോട്ടെല്ല ഇസ്ലാമിന്റെ വിശാല താഴ്വരയിലോട്ടാണ് എന്നെങ്ങിലും മനസിലാക്കുക.
ഇത്രയും കാലം രാജ-ഭരണ സ്വെച്ചതിപത്യ സേവകരായിരുന്ന അമേരികയും കൂട്ടാളികളും മീഡിയയും നിന്ന നില്‍പ്പില്‍ നിലപടുമാട്ടിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ 30 ഉം 40 വര്‍ഷമായി താങ്ങള്‍ പാവ-ഭരണതികരികളെ കോണ്ടു അടിച്ചമര്‍ത്തിയ ജനങ്ങളുടെ പോരിശ പാടുന്ന തിരക്കിലാണ്. ഇതില്‍ നിന്നും വലിയ ഒരു പാഠം ഉണ്ടെന്നു എനിക്ക് തോന്നുന്നു. അവസര വധികലായ മീഡിയയും കച്ചവട കണ്ണുമാത്രം ഉള്ള പാശ്ചാത്യ മേലാള രാജ്യങ്ങളും ഒരു ഇസ്ലാമിസ്റ്റ് ഭരണം വന്നാലും ഹലെലുയ്യ പാടും. പുതിയ ഭരണ കൂടത്തെ ചെങ്ങത്തം കൂടി അടിമയക്കാന്‍. (വിശദീകരിക്കേണ്ട വിഷയമാണ്‌. സമയകുരവുമൂലം ഇവിടെ നിര്‍ത്തുന്നു.)
Ismail K K
http://ismexnk.blogspot.com/ please click "Follow"

Saturday 12 February 2011

ഇജിപ്ടില്‍ നടന്നത്.

2004  ല്‍ "കിഫായ" എന്ന പേരിലാണ് മുബാറക് ഭരണത്തിനെതിരെ ഇജിപ്ടില്‍ ഇഖ്വാന്‍ മുസ്ലിമോന്റെ നേത്രുത്വത്തിലെല്ലാത്ത ഒരു സമരം നടക്കുന്നത്. ഇഖ്വന്റെ നേതൃത്വത്തിലുള്ള എല്ലാ സമരങ്ങളെയും കിരാതമായി നേരിടുകയും ഇസ്ലാം ഫോബിയയയുടെ പേരില്‍ ലോകത്തിന്റെ മുന്നില്‍ സ്വന്തം ചെയ്തികളെ വെള്ളപൂഷനായി ഇഖ്വന്റെ സമരങ്ങള്‍ ഉപയോഗപെടുത്തുകയും ചെയ്തു.

2008 ല്‍ മുഹല്ല അല്‍ കുര്‍ബ എന്ന ഇജിപ്ടിലെ ഒരു  വ്യവസായ ഏരിയയിലെ തൊഴിലാളികളെ സപ്പോര്‍ട്ട് ചെയ്തു ഒരു ഫെസ്ബൂക് ഗ്രൂപ്പ്‌ ഉണ്ടാവുന്നു. അവര്‍ അതേ വര്ഷം ഏപ്രില്‍ 6 ദേശീയ സമരം പ്രക്യാപിച്ചു. ഡോക്ട്ടെര്സും എന്ജിനീര്മാരും ഉള്കൊണ്ടിരുന്ന ആ സമരം പിന്നീട് ഫസ്ബൂകിലൂടെയും ട്വിറെരിലൂടെയും ആശയ പ്രജരണം തുടര്‍ന്ന് കൊണ്ടിരുന്നു. അതേസമയം തന്നെ, കുറെ വര്‍ഷക്കാലമായി വിദേശത്ത്  താമസമാക്കിയിരുന്ന, മുന്‍ UN ആണവ നിരീക്ഷണ എജെന്സി തലവന്‍ മുഹമദ് എല്‍ ബറാദി ഇജിപ്ടിലെട്ടു തിരിച്ചു വരുന്നതിനെ ഈ ഗ്രൂപ്പ്‌ ഉപയോഗപ്പെടുത്തുകയും അദ്ദേഹത്തിനു വലിയ ഒരു സ്വീകരണവും നല്‍കി. അതിലൂടെ അല്‍ ബറാദി സമരത്തിനു പിന്തുണ പ്രക്യപിക്കുകയം  സ്വയം "മാറ്റത്തിന്റെ എന്ത്ര" മായി പ്രക്യപിക്കുകയും ചെയ്തു. രണ്ടു വര്ഷം നിശബ്ദ്ധമായി തുടര്‍ന്ന ഇന്റര്‍നെറ്റ്‌ ആശയ പ്രജരണം 2011 ജനുവരി 25 n "പ്രധിഷേധ ദിന"മായി ആജരിക്കുമെന്നു പ്രക്യാപിച്ചു. സര്‍കാരും സൈന്യവും അറിയാതെ നടന്ന ഈ നിശബ്ദ്ധ തെയ്യരെടുപ്പന് 30 വര്ഷം നീണ്ട മുബരകിന്റെ ഇരുമ്പു യുഗം അവസാനിപ്പിച്ചത്.

മുബര്‍കിന്റെയും മുന്ഗമികലായ അന്‍വര്‍ സാദത്, ജമാല്‍ അബ്ദുല്‍ നാസ്സര്‍ എന്നീ കിരാത ഭരണതികരികളുടെയും ക്രൂര പീഡനങ്ങളും നിരോധനങ്ങളും നേരിട്ട ഇഖ്വാന്‍ (http://www.ikhwanweb.com/) സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇഖ്വന്റെ പിന്തുണ കിട്ടിയതോടെ അക്ഷരര്തത്തില്‍ ഇജിപ്റ്റ് മുബരകിനോട് "ഔട്ട്‌" എന്ന് വിളിച്ചു പറഞ്ഞു. നിരോധനം ഉണ്ടായിരുന്നു വെങ്ങിലും നിശബ്ദദ സാമൂഹിക സേവന പ്രവര്‍ത്തനത്തിലൂടെ ഇജിപ്ടിനിറെ താഴെത്തട്ടില്‍ ഉറച്ച വേരുനേടിയിരുന്നു ഇഖ്വാന്‍. ഇഖ്വനിന്റെ നിറ സാനിധ്യവും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന ക്യതിയും അറബ് ലോകത്തിലെ പേന യുന്തികളെ ഇപ്പോള്‍ നടന്ന സമരത്തിന്റെ പിന്നില്‍ ഇഖ്വനനന്നു തെറ്റിദ്ധരിപ്പിച്ചു. കാര്യങ്ങളെ യെതവിധി വിലയിരുത്തിയ ഇഖ്വാന്‍ നേതൃത്വം താങ്ങള്‍ എല്‍ ബരധിക്ക് പിന്തുണ നല്‍കുമെന്നും ഇജിപ്ടില്‍ നടക്കുനന്തു ഒരു മത വിപ്ലവമല്ല എന്നും പ്രക്യാപിച്ചു. ജനതിപത്യമാണ് താങ്ങളുടെ ആവശ്യം എന്ന് പലതവണ അവരുടെ സൈറ്റിലൂടെ പറഞ്ഞു കൊണ്ടിരുന്നു. സമരത്തെ ഓരോ മിനിട്ടിലും പ്രക്ഷേപണം ചെയ്യുന്നതില്‍ അവരുടെ വെബ് സൈറ്റ് സജീവ പങ്കു വഹിച്ച. ഇഖ്വന്റെ കേന്ദ്ര ഓഫീസും വെബ്സൈറ്റ് ഓഫീസും പോലീസ് റൈഡ് ചെയ്തു. എന്നാല്‍ നിരോധനത്തില്‍ വളര്‍ന്ന ഒരു സങ്ങടനക്ക് അതൊന്നുംഒരു തടസ്സമായിരുന്നില്ല.

18 ദിവസത്തെ രാവും പകലും ഒന്നാക്കിയ സമരം പലതുകൊണ്ടും ശ്രദ്ധനേടി.  ഇഖ്വന്റെ ധാര്‍മിക നേതൃത്വം സമരം പരിപൂര്‍ണ സമാധനമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തി. സമരക്കാര്‍ ഉപേക്ഷിക്കുന്ന പെപരും പ്ലാസ്റിക് കവറുകളും വൃത്തിയാക്കാന്‍ എര്പാട് ചെയ്തു. രാജ്യത്തെ അബാല വൃന്തം ജനങ്ങളും സമരത്തില്‍ ആകൃസ്ത്ട്ടരായി "സ്വാതന്ത്രത്തിന്റെ" മൈതനത്തിലെത്തി. ഇന്നലത്തെ പ്രസിഡണ്ട്‌ ഭവനിലേക്കുള്ള മാര്‍ച്ചില്‍ ഒന്നര കൊടി ജനങ്ങളാണ് പങ്കെടുത്തത്.

ഒടുവില്‍ അത് സംഭവിച്ചു. നിഷ്ക്രിയത്വതിന്നു പേരുകേട്ട ഇജിപ്ത്യന്‍ യുവത ചരിത്രം തിരുത്തി. മുബാറക് സ്വന്തം വസതി സ്ഥിതി ചെയ്യുന്ന ശരാമു ശൈകിലോട്ടു കൊട്ടാരം വിട്ടു പോയി. ജനം വാര്‍ത്ത‍ കെട്ട് ആര്‍ത്തിരമ്പി. ഈ ഒരു മുഹൂര്‍ത്തത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഇഖ്വനും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്മായിരിക്കും. അവരായിരുന്നു മുബരകിന്റെ പ്രഥാന ശത്രു. ഇക്വന്റെ നതക്കളെ തൂക്കികൊന്നും ജൈളിലടച്ചും ശിക്ഷിച്ചു. വഴിയടയാളങ്ങള്‍ എന്ന പുസ്തകം എഴുതിയതിനാണ് സായിദ് ഖുതുബിനെ തൂക്കിലേറ്റിയത്. ഇഖ്വനു രൂപം നല്‍കിയതിനു ഹസനുല്‍ ബന്നയെയും. ഇക്വന്റെ പ്രവര്‍ത്തകര്‍ ജൈലിലനുഭവിച്ച പീഡനങ്ങള്‍ "ജയിലനുഭവങ്ങള്‍" എന്ന പേരില്‍ മലയാളത്തിലും ലഭ്യമാണ്.

ഉറ്റ ചങ്ങാതി അപ്രതീക്ഷിത തിരച്ചടി വാങ്ങിയതില്‍ ഏറ്റവും ദുഖിക്കുന്നത് ഇസ്രയീലാണ്. മുബാറക് രാജി വെച്ച ഉടനെ കൈരോവിലെ താങ്ങളുടെ എംബസ്സി പൂട്ടുകയും അന്ബാസട്ടരെ  തിരിച്ചു വിളിക്കുകയും ചെയ്തു. താങ്ങളുടെ പാരമ്പര്യ അറബ് സുഹ്ര്തുക്കള്‍ക്കും അമേരിക്കക്ക് തന്നെയും അറബ് ജനതയില്‍ ഒട്ടും സ്വാധീനമില്ല എന്ന സത്യമായിരിക്കും അവരെ സന്പതിചിടത്തോളം ഏറ്റവും ഭയാനകം.

ചിന്തപരമായും സാമൂഹികമായും അപനിര്‍മാണം സംഭവിച്ച ജനതയാണ് അറബ് ജനത. സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം നേതൃത്വം തങ്ങളെ വില്‍ക്കുന്നത് ആസ്വതിക്കാന്‍ കല്പ്പിക്കപ്പെട്ടവര്‍. മുന്നറിയിപ്പുമായി വന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഇരുമ്പു ധന്ടുകൊണ്ടാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഓരോന്നോരാന്നായി സംഗതികളുടെ മര്‍മം അരിജു വരുന്നു. രോബോര്റ്റ് ഫിക്സ് പറഞ്ഞ പോലെ "അറബ് ജനത സാമൂഹിക മാറ്റങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ സജ്ജമായി കഴിഞ്ഞു... നുണകളുടെ ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ കാലം നിലനില്‍ക്കില്ല:"

ഇസ്മായില N K

Sunday 6 February 2011

ഈജിപ്റ്റ്‌ നല്‍കുന്ന സൂചനകള്‍

"കൈറോ". ആ പേരുതന്നെ ആ നാടിന്‍റെ ചരിത്രം പറയുന്നതാണ്; "അധിനിവേശക്കാരുടെ പട്ടണം". എന്നാല്‍ ജനത്തിനാവിശ്യം "സ്വാതന്ത്രത്തിന്റെ" മൈതാനം ആയിരുന്നു; "തഹരീര്‍" സ്ക്വയര്‍. പ്രസിടെന്റിന്റെ കൊട്ടാരത്തില്‍ മകന്‍ ജമാല്‍ മുബാരകിന്നു അധികാരം കൈമറന്നത്തിന്റെ അടുക്കള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജനം ഫൈസ്ബുക്കില്‍ മറ്റൊരോ ചര്‍ച്ചയിലായിരുന്നു. അടുത്ത ഭരണാധികാരിയെ അവര്‍ സ്വയം തീരുമാനിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. 2011 ജനുവരി 25 അവര്‍ തെരുവില്‍ ഇറങ്ങി. 10 ലക്ഷം ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷയെ മറികടന്നു 20 ലക്ഷം ആളുകള്‍ പങ്കെടുത്തു. പിരമിടുകളെ വെല്ലുന്ന കൊട്ടാരവും സീമന്ത കുമാരന്മാരും പകച്ചു നിന്ന്. കഴിന്ച്ച 30 വര്ഷം, തലപൊക്കുന്ന സകല എതിര്‍ഷബ്ദ്ദങ്ങളെയും കൊന്നോ ജൈലിലില്‍ അടച്ചോ നിരവീര്യമാകിയിരുന്ന ഭരകൂട ഭീകരത, ഇളകിവരുന്ന ജന സാഗരം കണ്ടു പേടിച്ചു നിന്നു. അതേ വരെ നിഷ്കരുണം പീടിപ്പിച്ചിരുന്ന പ്രഥാന പ്രതിപക്ഷമായ മുസ്ലിം ബ്രദര്‍ ഹൂദ്ടിനെ കൊട്ടരത്തിലോട്ടു ചര്‍ച്ചക്ക് വിളിച്ചു. സമരക്കാരുടെ ആവിശ്യ പ്രകാരം ഭരണ തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബാക്കിയുള്ളത് നടപ്പിലാക്കാന്‍ 8 മാസം അവധി ചോദിച്ചു. എന്നാല്‍ പ്രക്ഷോഭകര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. "മുബാറക് താങ്കളുടെ ഗയിം കഴിഞ്ഞു",  "ഇപ്പോള്‍ എന്നാല്‍ ഇപ്പോള്‍" എന്ന്. രഹസ്യ പോലിസിനെ പൊതുവേഷത്തില്‍ ഇറക്കി പ്രക്ഷോഭം അക്രമാസക്തമാക്കാനുള്ള ഒരു കളിയും മുബാറക് കളിച്ചു നോകി. സമരക്കാരുടെ ഇടയിലേക്ക് അതി വേഗതയില്‍ ഓടിച്ചു പോകുന്ന പോലീസ് വാഹനം ദൃശ്യാ മാധ്യമങ്ങളിലൂടെ ലോകം കണ്ടത് മുബര്‍കിനെ കൂടുതല്‍ "ക്ഷീനിതനാക്കി". ചുരുക്കത്തില്‍ ഈജിപ്റ്റ് അതിന്‍റെ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഏകാതിപതികളെ നൈളില്‍ മുക്കി കൊന്ന ചരിത്രം.

19 നൂറ്റാണ്ടില്‍ ഏഷ്യയില്‍ യുറോപ്യന്‍ സാമ്രാജ്യത്ത ഭരണം അവസാനിച്ചു യാത്ര പറഞ്ഞപ്പോള്‍, മുസ്ലിം പഴ്ചിമെഷ്യന്‍ നാടുകളില്‍ മാത്രം ബ്രിട്ടന്‍, പാവ ഭരണതികരികളെ ഉപവിഷ്ട്ടരാക്കി നാടുവിടുകയായിരുന്നു. യെജമാനന്‍ പറയുമ്പോള്‍ അകിട് ച്ചുരത്തുക മാത്രായിരുന്നു അവരെ പണി. ഈ ഗണത്തിലെ വാത്സല്യ പുത്രനായി ഈജിപ്റ്റ്. രാജാക്കന്മാരുടെ ബഹുവര്ണ-സ്വര്‍ണങ്ങിത ദ്രിശ്യ വിസ്മയങ്ങളില്‍ മറഞ്ഞിരിക്കുന്ന രക്ത നിറം പുറം ലോകം കണ്ടില്ല. സ്വന്തം ജനങ്ങളെ അവര്‍ കൊന്നൊടുക്കി. ശഹീദ് സയ്യിദ് ഹസനുല്‍ ബന്ന, ശഹീദ് സയ്യിദ് കുതുബ്,  തുടങ്ങിയ യുഗ പ്രഭാവരായ നെതകളെ നിഷ്കരുണം തൂക്കി കൊന്നു. പതിനായിരങ്ങളെ പട്ടാള ജൈലിലിലിട്ടു. പാശ്ചാത്യ മേധാവിത്യ മാധ്യമ പടക്ക് അതൊരു വിഷയമായിര്നുന്നില്ല. 

ടുണീഷ്യയില്‍ തുടങ്ങി ഈജിപ്ടിലൂടെ സിറിയ, ജോര്‍ദാന്‍, യെമന്‍ എന്നിവിടങ്ങളിലെ സമരങ്ങളും അള്‍ജീറിയ ദൃതി പിടിച്ചു വര്‍ഷങ്ങളായി അടിച്ചമാര്‍ത്തളിന്നു ഉപയോഗിച്ച കരി നിയമം പെട്ടെന്ന് പിന്‍വലിച്ചതും പല സൂജനന്കളും തരുന്നു. അതില്‍ പ്രധാനം അമേരികയുടെ നിലപടെത്രേ. ഒരു കാര്യം ഉറപ്പു. ബുഷായിരുന്നു അമേരിക്കയില്‍ ഭാരന്ത്തിലെങ്ങില്‍ ഈജിപ്ടില്‍ അമേരിക്കന്‍ പട്ടാളം ഇറങ്ങുകയും രദം ഇറാഖായി ഈജിപ്റ്റ് മാറുകയും ചെയ്തേനെ. ടുനെശ്യ ഇപ്പോള്‍ അമേരിക്കന്‍ പട്ടാളത്തിന്റെ കയ്യില്‍ അമ്മര്‍ന്നു കഴിഞ്ഞിരിക്കും. ഈജിപ്ടിലെ സംഭവ വികസങ്ങലോടുള്ള അമേരിക്കന്‍ പ്രതികരണങ്ങള്‍ ഒരു പശ്ചാതപതിന്റെ സ്വരത്തിലായിരുന്നു. "ഭരണ മാറ്റം ഇപ്പോള്‍ തുടങ്ങണം" എന്നാണ് ഒബാമ പറഞ്ഞത്. ഇജിപ്റ്റ് ഭരണ കക്ഷിയായ NDP ജനറല്‍ സെക്രട്ടറി ഇതിനോട് പ്രതികരിച്ചത്  "പാശ്ചാത്യര്‍ ഞങ്ങളെ വന്ജിചിരിക്കുന്നു" എന്ന കടുത്ത ഭാഷയിലായിരുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ സമരത്തിനു നല്‍കുന്ന അമിതെ പ്രധാന്യത്തിലും അയാള്‍ രോഷം കോണ്ടു. ബുഷിന്റെ കഴുക ബുദ്ധി ഒബമാക്കില്ല എന്ന അനുഭവ പാഠമാണ്‌ ഏറ്റവും വലുത്.പല കാരണനങ്ങലാല്‍, അമേരിക്ക പ്രക്ഷോബത്തിന്നു അനുകൂല നിലപടെടുത്തിരിക്കുന്നു. (FOX ന്യൂസ്‌, ABC ചാനല്‍ എനീ പ്രൊ-ഇമ്പിരിയലിസ്റ്റ് മാധ്യമങ്ങളെ പാട്ടിന്നു വിടാം). പ്രകഷോബാനന്തര ഇജിപ്റിനെ എല്‍ ബറാദി നയിക്കുന്നതില്‍ അമേരിക്കക്ക് എതിര്പില്ല. അമേരിക്കയില്‍ ഒബാമയുടെ നേതൃത്വത്തിനു ഒരു ചാന്‍സ് കൂടി ലഭിച്ചാല്‍ അത് മേഖലയിലെ മാറ്റു ചില രാജ്യങ്ങളില്‍ കൂടി ഈ  മാറ്റം ആവര്‍ത്തിക്കും. സൌഹൃദ പൂര്‍വമായ ബന്തത്തിലൂടെ ലഭിക്കുന്ന പശ്ചിമേഷ്യന്‍ സമ്പത്തായിരിക്കും താരതമ്യേന ചെലവ് കുറഞ്ഞത്‌ എന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. 

ഇതിലൂടെ മാറുന്നത് കേവല മുബാറക് ഭരണ കൂടമല്ല. കഴിഞ്ഞ 60 വര്‍ഷമായി പണ്ഡിതരെ വിലക്കെടുത്തും അടിച്ചമാര്തിയും പ്രജരിഇപ്പിച്ച അറബ് ദേശീയതയുടെ ആന്ധ്യം കൂടിയനത്. ഇഖ്വാന്‍ മുസ്ലിമൂന്റെ നേതൃത്വത്തില്‍ ഇസ്ലാമിക നവജഗരണം നടന്നപ്പോള്‍ ജമാല്‍ അബ്ദുല്‍ നാസര്‍ ചുട്ടെടുത്ത ആശയമായിരുന്നു "അറബ് ദേശീയത". ഇസ്ലാമിക ചിന്തകളെയും ചര്‍ച്ചകളേയും "ദേശീയതക്കേതിര്" എന്ന ഒറ്റക്കല്ലില്‍  മാറ്റു നോകി കറുപ്പടിച്ചു. അതായതു രാജ ഭരണ കൂടത്തിനെതിരെ പറയുന്നതെതും ദേശീയതക്കേതിര്!!! ഇജിപ്ടിലെ മുബാറക് ഭരണകൂടം മേഘലയിലെ "കാരണവര്‍" ആയിരുന്നു. പല രാഷ്ട്രീയ പരശ്നങ്ങള്‍ക്കും അവരായിരുന്നു മധ്യസ്ഥര്‍. അവരല്ലാത്ത മറ്റൊരു രാജ്യം അത്തരം ഒരു റോള്‍ അഭിനയിക്കാന്‍ അറബ് മേഖലയില്‍ ഇല്ലായിരുന്നു. ജനാതിപത്യ ഇജിപ്റിനെ എന്ട്രകണ്ട് മറ്റുള്ള രാജ-ഭരണതികാരികള്‍ ആ ഒരു അര്‍ത്ഥത്തില്‍ അന്ഗീകരിക്കും എന്നത് പ്രസക്തമാണ്‌. അറബ് ലോകത്തെ ശിങ്കിടി പത്ര പ്രവര്‍ത്തകരെല്ലാം ഇറങ്ങികഴിഞ്ഞു. "ജനാധിപത്യം ഇജിപ്ത്യന്‍ സന്പത്തു വ്യവസ്ഥ തകര്‍ക്കും", "ജനാതിപത്യം നല്ലതാണു, എന്നാല്‍ ഒരൊറ്റ ദിവസത്തില്‍ നടപ്പിലാകെണ്ടാതല്ല", "ഇജിപ്ത്യന്‍ യുവത വന്ചിക്കപെട്ടു - ഇഖ്വനാണ് ഇതിന്റെ പിന്നില്‍"  "ഇക്വാന്‍ പിന്നില്‍ നിന്നും കളിക്കുകയാണ്" എന്നിങ്ങനെ പോകുന്നു അവരുടെ വേവലധി. കഴിഞ്ഞ 60 വര്ഷം രാജ്യത്തെ ജനാതിപത്യ വല്കരിക്കുന്നതില്‍ ഭാരനാതികാരികള്‍ എന്ത് ചെയ്തു എന്ന ചോദ്യമാണ് ജനം ചോദിക്കുന്നത്. 400 ദശ ലക്ഷം ഡോളറിന്റെ ആസ്തിയാണ് മുബരകിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വ്യവസ്സയിയാണ് മകന്‍ ജമാല്‍ മുബാറക്. ഞാന്‍ മാറിനിന്നാല്‍ ഇജിപ്ടിന്റെ അവസ്ഥ നന്നാകുമോ എന്ന പ്രതീക്ഷയില്ല എന്നാണ് മുബാറക് പറയുന്നത്. അയാളുടെ കണ്ണില്‍ ഇജിപ്റിനെ ഭരിക്കാന്‍ ജമാല്‍ എന്ന ബിസിനെസ്സ് കാരനായ മകന്നു മാത്രമേ ശക്തിയുള്ളു. പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ആദ്യം നടുവിട്ടതും ഈ ജമാല്‍ തന്നെ.

ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിന്റെ നിലനില്പ് അതിന്റെതല്ലാത്ത ഘടഗങ്ങളെ ആശ്രയിച്ചാണ്‌. നീണ്ട 50 വര്ഷം അയാള്‍ രാജ്യങ്ങളുമായി കലഹപ്പെടനല്ലാതെ അരുരഞ്ഞനത്തിന്റെ മാര്‍ഗത്തില്‍ അവര്‍ ഒട്ടും വിശ്വസിച്ചില്ല. അവരുടെ ഒരട്ട നോട്ടം അങ്ങകലെ കിടക്കുന്ന അമേരിക്കയുടെ പിന്തുണയില്‍ മാത്രമായിരുന്നു. മേഘലയിലെ രസ്ത്രീയ മാറ്റങ്ങള്‍ ഏറ്റവും പ്രയസപ്പെടുത്തുന്നത് അതിനാല്‍ തന്നെ അവരെയാണ്. ധാര്‍മികതയില്‍ ഒട്ടും വിശ്വാസമില്ലാത്ത ശോവനിസ്ടുകളുടെ കയ്യില്ലേ അണുവായുധം മേഘലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി അമേരികക്കോ, പാവ അറബ് ഭരണകൂടങ്ങല്കോ ഉറക്കം കെടുത്തിയില്ല. ഇറകിലെ ഇല്ലാത്ത രസയുധമായിരുന്നു അവര്‍ ഭയപ്പെട്ടിരുന്നത്. അറബ് രാജ ഭരണകൂടങ്ങള്‍ ഇനി മേല്‍ അത്ര ഫലപ്രധ ചങ്ങതികലാവില്ല എന്ന നല്ല തിരിച്ചറിവ് അവര്‍ക്കുണ്ടയിരിക്കുന്നത് നല്ലതാണു. ഇവിധം കോലാഹലങ്ങള്‍ നടന്നിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന മേഖലയിലെ ആണവ ശക്തിയും എന്നാല്‍ കരച്ചിലില്‍ മുന്പനുമായ ഇസ്രായീല്‍ മൌനത്തിലിരിക്കുന്നത്, അവരുടെ അന്ധാളിപ്പ് വ്യക്തമാകുന്നു.  ഗസ്സയും രഫ അതിര്‍ത്തിയും എങ്ങിനെ വാര്‍ത്ത‍ പ്രാധാന്യം നേടും എന്നത് കാത്തിരിക്കേണ്ട സംഗതി തന്നെയാണ്. രഫ അതിര്‍ത്തി തുറന്നു കഴിഞ്ഞ ജനാതിപത്യ ഇജിപ്റിനെ മേരുക്കല്‍  അത്ര എളുപ്പമാവില്ല അവര്‍ക്ക്. മുന്‍ അറബ്-ഇസ്രായീല്‍ യുദ്ധ ചരിത്രങ്ങള്‍ അവരുടെ മുന്നിലുണ്ട്. മറ്റൊരു അധിനിവേഷത്തിലൂടെ രഫ അതിര്‍ത്തി പിടിച്ചടക്കളാണ് അവരുടെ മുന്നിലുള്ളത്. നുണകളില്‍ കൂട്ടികെട്ടുന്ന പുതിയ ഒരു കൂട്ടായ്മ അമേരികയുടെ നേതൃത്വത്തില്‍ ഇനി അറബ് മേഖലയില്‍ വിറ്റഴിക്കപെടില്ല എന്ന് അവര്‍ക്കറിയാം. സ്വന്തമായി ആശ്രയിക്കാവുന്ന നല്ല സുഹ്ര്തായിരുന്നു ഇജിപ്ടിലെ മുബാറക്. ഇനി ആ മധു വിധു ഓര്‍ത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സാമൂഹിക പ്രസക്തിയുള്ള ഇസ്ലാമിനെ മേഘലയില്‍ പ്രസരിപ്പിക്കാന്‍ കഴിവുള്ള ഗസ്സ എന്ന ചെറു പ്രദേശത്തെ, അതിര്തിയടച്ചു കൂട്ടിലിട്ടിരുന്നത് ഇജിപ്ടായിരുന്നു. രാഷ്ട്രീയ സമവാക്യം മാറിയ ഇജിപ്ടിലൂടെ, അതിര്‍ത്തി പങ്കിടുന്ന ഇവ രണ്ടും ചേര്‍ന്ന് അറബ് ലോകത്ത് പകരുന്ന ഇസ്ലാമിക ഊര്‍ജം ചെരുതോന്നുമാവില്ല.

ഇഖ്വാന്‍ മുസ്ലിമൂന്‍ താങ്ങള്‍ മുബാരകാനന്തര ഇജിപ്ടിന്റെ ഭരണം ഏറ്റെടുക്കില്ല എന്ന് പ്രക്യപിച്ചിട്ടുണ്ട്. മുന്‍ ആണവോര്‍ജ എജെന്സി തലവന്‍ എല്‍ ബരാധിയെ അവര്‍ പിന്തുണച്ചു കഴിഞ്ഞു. ശേഷം നടക്കുന്ന തിരഞ്ഞടുപ്പന് ഇഖ്വന്റെ ലക്‌ഷ്യം, ഒരു തിരഞ്ഞടുക്കപ്പെട്ട ഭരണം. അങ്ങിനെ സംഭവിച്ചാല്‍ അത് മേഖലയില്‍ പ്രസരണം ചെയ്യുന്ന ഉര്ജം നിലവിലെ അറബ് ഭരണകൂടങ്ങളുടെ രാസഘടനയില്‍ കാര്യമായ മാറ്റം വരുത്തും. ഇപ്പോള്‍ നിലവിലുള്ള ഭരണ രീതികള്‍ ഇനി എത്ര ദിവസം തുടരണം എന്ന "മുഹൂര്‍ത്തം" നോകലിന്റെ പ്രശ്നം മാത്രമേ പിന്നെ ഭാക്കി ഉണ്ടാവുകയുള്ളൂ. ഇജിപ്റ്റ് എര്പെട്ടിട്ടുള്ള ഇന്റര്‍നാഷണല്‍ കരാറുകള്‍ താങ്ങള്‍ മാനിക്കും എന്ന് ഇഖ്വാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അറബ് ലോകത്ത് ഇപ്പോള്‍ നടക്കുന്നത് ഒരു മത വിപ്ലവമല്ല. സാമൂഹിക പരിവര്‍ത്തനമാണ്. രാഷ്ട്രീയം പ്രഥാന ഉള്ളടക്കമായ സാമൂഹിക വിപ്ലവം. ഇസ്ലാമിന്റെ അതിനുള്ള കറുത്ത് ഇനിയും പുസ്തകങ്ങളില്‍ മാത്രം ചടഞ്ഞു കിടക്കെണ്ടാതല്ല. അത് സമൂഹത്തിലൂട്ടു ഇറങ്ങട്ടെ.

ലോക ഇസ്ലാമിക പ്രസ്തനങ്ങല്‍കിത് തിരിച്ചരിവുകല്ടെ കലവറയാണ് തുറന്നു തന്നിട്ടുള്ളത്. സാമൂഹിക വിപ്ലവങ്ങളുടെ മാര്‍ഗം അന്വഷിച്ച് ക്ഷീനിക്കുക്കയാനവര്‍. ഇറാന്‍ വിപ്ലവത്തിനു കുമൈനി നടത്തിയിരുന്ന ഖുര്‍ആന്‍ പഠന ക്ലാസുകള്‍ വഴിവേച്ചതെങ്ങില്‍  ഇജിപ്ടിലെ ഇപ്പോഴത്തെ ഉയിര്‍ത്തെഴുനെല്‍പ്പിന്നു ഇന്റര്‍നെറ്റും ഫൈസ്ബുകുംമാണ് പ്രധാന ആയുധം. തുര്‍കിയില്‍ നജ്ബുട്ടിന്‍ അര്ബ്കന്റെ വഫ്ധു പാര്‍ട്ടിയുടെ ക്ലാസുകളാണ് നിരോധിചിരുന്നതെങ്ങില്‍ ഇജിപ്ടില്‍ ഇപ്പോള്‍ ഫിസ്ബുക്കാന് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വര്ഷം ഒരു നിലക്കും ഇത്ര പെട്ടെന്നൊരു ഉയിര്‍ത്തെഴുനെല്പ്പു പ്രതീക്ഷിക്കാത്ത ഇജിപ്ത്യന്‍ യുവത ഒരു സ്വുപ്രഭാതത്തില്‍ എനീട്ടുനിന്നത് അവര്‍ക്ക് പാഠമവനം. സാമൂഹിക തിരിച്ചറിവിന്റെ ഒരു സന്നിക്ത ഘട്ടത്തില്‍ മറ്റൊന്നും നോകാതെ സമൂഹം അവരുടെ പിന്നില്‍ അണിനിരക്കുന്ന ചരിത്രാവര്‍ത്തനം അവര്‍ കാണണം. മറ്റു പാര്‍ടികളില്‍ നിന്നും തങ്ങളെ വ്യെതിരിക്ത മാക്കുന്നത് എന്താണോ അതിന്‍റെ സംരക്ഷണം അവരെ സംഭാതിചിടത്തോളം അതി പ്രധാനമാണ്. പലതിന്റെയും പേരില്‍ മാറി നില്‍ക്കുന്നവരെ ആകര്‍ഷിക്കാന്‍ അവരുടെ കയ്യിലുള്ള നന്മയുടെ തുര്‍പ്പ് ചീട്ടനത്.

ഇസ്മായില്‍ N K